ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

COLUMBIAയിലേക്കുള്ള ദൂരം


RIO DI JENIRO / THRISSUR : ഭൂഗണ്ഡങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ഫുട്ബോള്‍ ആരാധകന്‍ ലോകത്തിനു മാതൃകയായി. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ നിന്നും അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെക്കുള്ള പതിനായിരകണക്കിന് മൈലുകളാണ് വെറും സെക്കണ്ടുകള്‍ കൊണ്ട് കടന്നു ചരിത്രം സൃഷ്ട്ടിച്ചത്. പുലര്‍ച്ചെ നടന്ന ഐവറികോസ്റ്റ്-ഗ്രീസ് മത്സരത്തില്‍ ആവേശപൂര്‍വ്വം കളികണ്ട് കൊണ്ടിരിക്കുകയായിരുന്ന ഏഷ്യയിലെ ഏക അംഗീകൃതഐവറികോസ്റ്റ് ആരാധകന്‍ അരുണ്‍ജോര്‍ജ് കെ ഡേവിഡ് ടീമിന്‍റെ പരാജയത്തെ തുടര്‍ന്ന് കൊളംബിയിലേക്ക് എത്തിയത്. മത്സരം നടന്ന ഗ്രൗണ്ടില്‍ നിന്നും ടീമംഗങ്ങള്‍ കേറിയിട്ടുപോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഏഷ്യയിലെ തന്നെ അനധികൃത കൊളംബിയന്‍ ആരാധകന്‍ സിജോ ഇദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ കുറ്റൂരിലെ കൊളംബിയയുടെ ഫ്ലക്സ് ബോര്‍ഡിന് കീഴില്‍ വച്ചായിരുന്നു സ്വീകരണം. ഇങ്ങനെ പോയാല്‍ ഇദ്ദേഹം പിന്തുണയ്ക്കുന്ന ടീം കപ്പെടുക്കും എന്ന് കൊളംബിയന്‍ ആരാധകന്‍ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.

 അമ്പത് കൊല്ലം മുന്‍പ് കളിച്ചിരുന്ന കൊളംബിയന്‍ ഫുട്ബോള്‍ ഇതിഹാസം 'ഹിഗ്വിറ്റ' യുടെ ഗോള്‍ ഏതോ മൊബൈല്‍ വീഡിയോ ക്ലിപ്പില്‍ കണ്ടതിന് ശേഷമാണ് താന്‍ കൊളംബിയന്‍ ആരാധകനായെന്ന് സിജോ പറഞ്ഞു. നാട്ടിലെ പലരും മഞ്ഞ ജേഴ്സിയണിഞ്ഞവരുടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടപ്പോള്‍ ബ്രസീലിന്‍റെതാണെന്ന് തെറ്റി ധരിച്ചിരുന്നു. അര്‍ജന്റീനയും ബ്രസീലും ഒഴികെ ലോകകപ്പ് കളിക്കുന്ന ബാക്കി മുപ്പതു ടീമുകളെ കുറിച്ച് ഒരു പിണ്ണാക്കും അറിയാത്തവരാണ് ഇപ്പോള്‍ വലിയ ഫുട്ബോള്‍ ആരാധകര്‍ എന്ന് പറഞ്ഞു നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങള്‍ ബൂര്‍ഷ്വാ ടീമുകലെ പിന്തുണക്കില്ലെന്ന് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിലെ ഈ രണ്ടുപേരും പ്രഖ്യാപിച്ചിരുന്നു.
സ്ഥലത്ത് വച്ചിരുന്ന ഇംഗ്ലണ്ട് ഫ്ലക്സില്‍ സ്വന്തം ഫോട്ടോ കേറ്റിയ ഒരു ഇംഗ്ലണ്ട് ആരാധകനും കളിക്കാണാന്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.  ഇംഗ്ലണ്ട് ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇരുട്ടിന്‍റെ മറവില്‍ ആരോ ഫ്ലക്സില്‍ 'റീത്ത്' വച്ചത് വിവാദമായിട്ടുണ്ട്.
കഴിഞ്ഞ കൊളംബിയ-ഐവറികോസ്റ്റ് മത്സരത്തില്‍ കൊളംബിയയുടെ വിജയം 'ക്യാപ്' പൊട്ടിച്ച് ആഘോഷിച്ചപ്പോഴേ ഇദ്ദേഹം കളം മാറി ചവിട്ടാന്‍ സാധ്യത തെളിഞ്ഞിരുന്നെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു. കളികാണുന്ന കണ്ട്രി ഇന്ത്യന്‍ ആരാധകര്‍ വരെ ആഫ്രിക്കന്‍ കളിക്കാരെ വംശീയമായും നിറത്തിന്‍റെ പേരിലും അധിക്ഷേപിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഇങ്ങു കുഞ്ഞുകേരളത്തില്‍ ടിവിയില്‍ കാണുന്ന ഇവനൊക്കെ ഇങ്ങനെയായാല്‍ കളി നിയന്ത്രിക്കുന്ന റഫറി പിന്നെ എങ്ങനെയാകും എന്ന് ഇദ്ദേഹം ചോദിച്ചു. ജപ്പാനോട് പരാജയപ്പെട്ട പെനാല്‍റ്റി അതിനു ഉത്തമഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം കൊളംബിയന്‍ വൃത്തങ്ങള്‍ തള്ളികളഞ്ഞു. സിജോ ടീമിന്‍റെ അനധികൃത ആരാധകനാണ് എന്ന് അവര്‍ അറിയിച്ചു.
അനധികൃത കൊളംബിയന്‍ ആരാധകനോപ്പം!!!
പാരമ്പര്യമായി ഒരേ ടീമിനെ തന്നെ പിടിച്ചു വരുന്ന പൊതുസമൂഹ മനസ്ഥിതിയെ എതിര്‍ക്കുന്ന ഇദ്ദേഹം അടുത്ത പ്രാവശ്യവും ഐവറികോസ്റ്റ് തന്നെയായിരിക്കും തന്‍റെ ടീമെന്ന് ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു മലയാളി ഫേസ്ബുക്ക് റിവ്യൂ : SPOILER ALERT

ഒരു DVDRip റിവ്യൂ ഇന്നലെ വൈകിട്ട് മൂന്ന് മണിയുടെ ഷോക്കാണ് ഞാന്‍ തീയേറ്ററില്‍ എത്തിയത്. ദൃതിയില്‍ പോകുന്നതിനിടയില്‍ ഒരു ട്രാഫിക് പോലീസുക്കാരന്‍ തടഞ്ഞുനിര്‍‍ത്തി, സമയം അപ്പഴേക്കും 3:01ആയിരുന്നു. " എങ്ങോട്ടാടാ... ഇത്ര തിരക്കിട്ട് പോകുന്നത്..?" തീയേറ്ററിലേക്കാ സാറേ... എന്ത് ഓപ്പറേഷന്‍ തീയേറ്ററിലേക്കോ..? ആ ചോദ്യം കേട്ട് ഞാന്‍ നടുങ്ങി, ഞാന്‍ നിന്നു വിറക്കാന്‍ തുടങ്ങി. അയ്യോ സാറേ ഓപ്പറേഷന്‍ തീയേറ്ററിലെക്കല്ല..സിനിമ തിയട്ടറിലേക്കാണ്... ഓഹോ.. എങ്കില്‍ നീ പൊയ്ക്കോ.. ഒരു നൂറു രൂപ പെറ്റിയടിച്ചോ.. എന്തിനാ സാറേ..? പ്ഫ... പോലീസുകാരനെ ചോദ്യം ചെയ്യുന്നോടാ.. ഇന്നാ സാറേ...! ഞാന്‍ എന്‍റെ കയ്യില്‍ നിന്നും നൂറു രൂപ എടുത്തുകൊടുത്തു. അങ്ങനെ 3:05 ആയപ്പോഴേക്കും തീയറ്ററില്‍ എത്തി. നൂറു രൂപ പിന്നെ കൊടുക്കാമല്ലോ എന്ന ധാരണയില്‍ ഞങ്ങള്‍ ടിക്കെറ്റ് എടുത്തു 3d കണ്ണടയും വച്ച് അകത്തേക്ക് കയറി. തിയറ്റര്‍ സ്റ്റാറ്റസ്‌ 06 % ആകെ സീറ്റ് 750. പടം തുടങ്ങി, ക്ലീഷേകളുടെ കൂമ്പാരം... ആദ്യം തന്നെ "ശ്വാസകോശം സ്പോഞ്ച് പോലെയാണ്.." എന്തിനാണ് ഇത് കാണിക്കുന്നത്... എന്ത് ക്

കല്യാണം മുടക്കിയ പൂച്ചകള്‍

വീട്ടില്‍ ചേച്ചിയുടെ പെണ്ണുകാണല്‍ ചടങ്ങാണ്.  എന്‍റെ രണ്ടു പൂച്ചകള്‍ ഉണ്ട്.  അതില്‍ ഒരെണ്ണത്തിനെ വണ്ടി കയറി മുട്ടിനു ഇഴഞ്ഞാണ് നടക്കുന്നത്.  കണ്ടാല്‍ തന്നെ പരിതാപം തോന്നും.  രോഗി എന്നാണ് അതിന്റെ പേര് മറ്റേതു സീന്തുണ്ണി.... ഒരിക്കല്‍ ഞാനും ചേച്ചിയും കൂടി അതിനെയും കൊണ്ട് കാറില്‍ തൃശ്ശൂരില്‍ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി കുത്തിവയ്പ്പ് നടത്തിയിരുന്നു. ഞങ്ങടെ വീട്ടില്‍ നിന്നും ആദ്യമായി തൃശൂര്‍ നഗരത്തില്‍ ചെന്ന പൂച്ചയാണ്, അതും കാറില്‍.. പെണ്ണ് കാണാ വന്നവര്‍ ഹാളില്‍  ഇരിക്കുന്നു.  രണ്ടു പൂച്ചകളേയും പിടിച്ചു പുറത്താക്കി വാതില്‍ അടച്ചു.  പലഹാരങ്ങള്‍ ടീപോയില്‍ എത്തി.  പെട്ടന്ന് മ്യാവു എന്നാ ശബ്ദം.  നോക്കിയപ്പോള്‍ അതാ സീന്തുണ്ണി ജനല്‍ വഴി ചാടി, ഹാളില്‍ എത്തിയിരിക്കുന്നു, അത് പോരാഞ്ഞിട്ട് 'രോഗി' വീട് ചുറ്റി വളഞ്ഞു  മുന്‍ വാതിലില്‍ കൂടി ഇഴഞ്ഞു വരുന്നു... ഞാന്‍ പതുക്കെ എഴുന്നേറ്റു രണ്ടിനെയും പുറത്താക്കി. പലഹാരങ്ങളുടെ ഭയങ്കര മണം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു. രോഗി ഇഴഞ്ഞു കൊണ്ട് ടീപോയില്‍ എത്തി. ആകെ ബഹളം... മ്യാവു...മ്യാവ

എട്ടിന്‍റെ പണി

( എന്റെ കയ്യില്‍ ഇരിക്കുന്ന പെട്ടിയാണ് ഈ കഥയിലെ ഹീറോ ) സ്ഥലം: ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ from right: ARUN THOMAS,RAHUL,BINEESH,SUNEESH and  ME ചങ്ങനാശ്ശേരിയിലെ അവസാന ദിവസം സുനീഷിനെ കണ്ണൂരിലേക്ക് കയറ്റി വിടാന്‍ ഞങ്ങള്‍ എല്ലാരും റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ടു കൊല്ലത്തെ എല്ലാ ജംഗമ വസ്തുകളും ഉണ്ട്. ആദ്യം ഞാനും ബിനീഷും ആണ് സുനീഷിനോപ്പം എത്തിയത്. എനിക്കൊരു സൂത്രം തോന്നി 'അവസാനത്തെ പോക്കല്ലേ... ഒരു പണി കൊടുത്താലോ..' ഞാന്‍ ബിനീഷിനോട് പറഞ്ഞു. അവനു പൂര്‍ണ്ണ  സമ്മതം. രാഹുലും അരുണും ഹോസ്റ്റല്‍ നിന്നും വരുന്നതെ ഉള്ളൂ.. ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. കാര്യം പറഞ്ഞു, അവര്‍ക്കും സമ്മതം. ഒരു ഇഷ്ടിക കഷ്ണം സംഘടിപ്പിക്കാന്‍ പറഞ്ഞു ഞാന്നും ബിനീഷും സുനീഷിന്റെ അടുത്ത് ചെന്നു. അവന്റെ ലഗ്ഗേജ് ഒന്ന് നോക്കി, രണ്ടു മൂന്ന് പെട്ടികല്‍ക്ക്കിടയില്‍ അതാ ഒരു സ്പീക്കര്‍  ബോക്സ്‌.., അത് തന്നെ തട്ടാം  എന്ന് ഞങള്‍ തീരുമാനിച്ചു. പക്ഷെ ആ പെട്ടി മുറുക്കി കെട്ടിയിട്ടുണ്ട്. അത് തുറന്നിട്ട്‌ വേണം അതില്‍ നിന്നും സ്പീക്കര്‍ എടുത്തു മാറ്റി ഇഷ്ടിക കഷ്ണം കയറ്റാന്‍., എന്നിട് ആ SPEAKER സുനീഷ് കാണാ