COLUMBIAയിലേക്കുള്ള ദൂരം


RIO DI JENIRO / THRISSUR : ഭൂഗണ്ഡങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ഫുട്ബോള്‍ ആരാധകന്‍ ലോകത്തിനു മാതൃകയായി. ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ നിന്നും അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെക്കുള്ള പതിനായിരകണക്കിന് മൈലുകളാണ് വെറും സെക്കണ്ടുകള്‍ കൊണ്ട് കടന്നു ചരിത്രം സൃഷ്ട്ടിച്ചത്. പുലര്‍ച്ചെ നടന്ന ഐവറികോസ്റ്റ്-ഗ്രീസ് മത്സരത്തില്‍ ആവേശപൂര്‍വ്വം കളികണ്ട് കൊണ്ടിരിക്കുകയായിരുന്ന ഏഷ്യയിലെ ഏക അംഗീകൃതഐവറികോസ്റ്റ് ആരാധകന്‍ അരുണ്‍ജോര്‍ജ് കെ ഡേവിഡ് ടീമിന്‍റെ പരാജയത്തെ തുടര്‍ന്ന് കൊളംബിയിലേക്ക് എത്തിയത്. മത്സരം നടന്ന ഗ്രൗണ്ടില്‍ നിന്നും ടീമംഗങ്ങള്‍ കേറിയിട്ടുപോലും ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഏഷ്യയിലെ തന്നെ അനധികൃത കൊളംബിയന്‍ ആരാധകന്‍ സിജോ ഇദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ കുറ്റൂരിലെ കൊളംബിയയുടെ ഫ്ലക്സ് ബോര്‍ഡിന് കീഴില്‍ വച്ചായിരുന്നു സ്വീകരണം. ഇങ്ങനെ പോയാല്‍ ഇദ്ദേഹം പിന്തുണയ്ക്കുന്ന ടീം കപ്പെടുക്കും എന്ന് കൊളംബിയന്‍ ആരാധകന്‍ ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.

 അമ്പത് കൊല്ലം മുന്‍പ് കളിച്ചിരുന്ന കൊളംബിയന്‍ ഫുട്ബോള്‍ ഇതിഹാസം 'ഹിഗ്വിറ്റ' യുടെ ഗോള്‍ ഏതോ മൊബൈല്‍ വീഡിയോ ക്ലിപ്പില്‍ കണ്ടതിന് ശേഷമാണ് താന്‍ കൊളംബിയന്‍ ആരാധകനായെന്ന് സിജോ പറഞ്ഞു. നാട്ടിലെ പലരും മഞ്ഞ ജേഴ്സിയണിഞ്ഞവരുടെ ഫ്ലെക്സ് ബോര്‍ഡ് കണ്ടപ്പോള്‍ ബ്രസീലിന്‍റെതാണെന്ന് തെറ്റി ധരിച്ചിരുന്നു. അര്‍ജന്റീനയും ബ്രസീലും ഒഴികെ ലോകകപ്പ് കളിക്കുന്ന ബാക്കി മുപ്പതു ടീമുകളെ കുറിച്ച് ഒരു പിണ്ണാക്കും അറിയാത്തവരാണ് ഇപ്പോള്‍ വലിയ ഫുട്ബോള്‍ ആരാധകര്‍ എന്ന് പറഞ്ഞു നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തങ്ങള്‍ ബൂര്‍ഷ്വാ ടീമുകലെ പിന്തുണക്കില്ലെന്ന് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിലെ ഈ രണ്ടുപേരും പ്രഖ്യാപിച്ചിരുന്നു.
സ്ഥലത്ത് വച്ചിരുന്ന ഇംഗ്ലണ്ട് ഫ്ലക്സില്‍ സ്വന്തം ഫോട്ടോ കേറ്റിയ ഒരു ഇംഗ്ലണ്ട് ആരാധകനും കളിക്കാണാന്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.  ഇംഗ്ലണ്ട് ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇരുട്ടിന്‍റെ മറവില്‍ ആരോ ഫ്ലക്സില്‍ 'റീത്ത്' വച്ചത് വിവാദമായിട്ടുണ്ട്.
കഴിഞ്ഞ കൊളംബിയ-ഐവറികോസ്റ്റ് മത്സരത്തില്‍ കൊളംബിയയുടെ വിജയം 'ക്യാപ്' പൊട്ടിച്ച് ആഘോഷിച്ചപ്പോഴേ ഇദ്ദേഹം കളം മാറി ചവിട്ടാന്‍ സാധ്യത തെളിഞ്ഞിരുന്നെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെട്ടു. കളികാണുന്ന കണ്ട്രി ഇന്ത്യന്‍ ആരാധകര്‍ വരെ ആഫ്രിക്കന്‍ കളിക്കാരെ വംശീയമായും നിറത്തിന്‍റെ പേരിലും അധിക്ഷേപിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞു. ഇങ്ങു കുഞ്ഞുകേരളത്തില്‍ ടിവിയില്‍ കാണുന്ന ഇവനൊക്കെ ഇങ്ങനെയായാല്‍ കളി നിയന്ത്രിക്കുന്ന റഫറി പിന്നെ എങ്ങനെയാകും എന്ന് ഇദ്ദേഹം ചോദിച്ചു. ജപ്പാനോട് പരാജയപ്പെട്ട പെനാല്‍റ്റി അതിനു ഉത്തമഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവം കൊളംബിയന്‍ വൃത്തങ്ങള്‍ തള്ളികളഞ്ഞു. സിജോ ടീമിന്‍റെ അനധികൃത ആരാധകനാണ് എന്ന് അവര്‍ അറിയിച്ചു.
അനധികൃത കൊളംബിയന്‍ ആരാധകനോപ്പം!!!
പാരമ്പര്യമായി ഒരേ ടീമിനെ തന്നെ പിടിച്ചു വരുന്ന പൊതുസമൂഹ മനസ്ഥിതിയെ എതിര്‍ക്കുന്ന ഇദ്ദേഹം അടുത്ത പ്രാവശ്യവും ഐവറികോസ്റ്റ് തന്നെയായിരിക്കും തന്‍റെ ടീമെന്ന് ഞങ്ങളുടെ ലേഖകനോട് പറഞ്ഞു.

Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌